റെപ്പോ നിരക്ക് 5.50 ശതമാനമായി കുറച്ചതിനു പുറമേ ധന കരുതൽ അനുപാതം ഒരു ശതമാനം കുറക്കുകയും ചെയ്യുന്നതോടെ ഹ്രസ്വകാല പലിശ നിരക്കുകൾ ഇനിയും കുറയാനാണ് സാധ്യത.
ഏറ്റവും ശക്തമായ മുന്നേറ്റം നടത്തിയ ബാങ്ക് ഓഹരി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആണ്. ഈ ഓഹരി 6 ശതമാനം ഉയർന്നു.
ഇതോടെ ഈ വർഷം ഇതുവരെ റെപ്പോ നിരക്ക് ഒരു ശതമാനമാണ് കുറച്ചത്. കഴിഞ്ഞ രണ്ട് ധനകാര്യ നയ സമിതി യോഗങ്ങളിലും റെപ്പോ നിരക്ക് കുറച്ചിരുന്നു.
ടെലികോം മേഖലയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ മെയ് രണ്ടാം പകുതിയിൽ 7052 കോടി രൂപയാണ് നിക്ഷേപിച്ചത്. മെയ് ആദ്യപകുതിയിൽ 1037 കോടി രൂപ ഈ മേഖലയിൽ നിക്ഷേപിച്ചിരുന്നു.
ജൂലൈ-സെപ്റ്റംബർ, ഒക്ടോബർ- ഡിസംബർ ത്രൈമാസങ്ങളിൽ ഭൂരിഭാഗം കമ്പനികളും ഡൗൺഗ്രേഡിങ്ങിനു വിധേയമായിരുന്നു. എന്നാൽ ജനുവരി- മാർച്ച് ത്രൈമാസത്തിൽ ഭൂരിഭാഗം കമ്പനികളും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
2023 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1479 ഓഹരികളുടെ വില ഇടിഞ്ഞു. 121 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ലാഭ, വരുമാന വളർച്ചയാണ് മിഡ്കാപ്പ് കമ്പനികൾ ജനുവരി-മാർച്ച് ത്രൈമാസത്തിൽ കൈവരിച്ചത്.
സെന്‍സെക്സ് 260 പോയിന്റ് ഉയർന്ന് 80,998ലും നിഫ്റ്റി 77 പോയിന്റ് നേട്ടത്തോടെ 24,620ലും വ്യാപാരം അവസാനിപ്പിച്ചു.
ജിആർഎസ്ഇ ഇന്ന് 3465.50 രൂപ എന്ന പുതിയ ഉയർന്ന വില രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ 168 ശതമാനമാണ് ജിആർഎസ്ഇയുടെ ഓഹരി വില ഉയർന്നത്.
136 രൂപ വരെ ഓഹരി വില ഇടിഞ്ഞെങ്കിലും തുടര്‍ന്ന് അഞ്ച് ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 146.95 രൂപയാണ് നിലവിലുള്ള വില.
ജനുവരി 16ന് ശേഷമുള്ള ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. 240 രൂപ നിലവാരത്തിൽ ഉണ്ടായിരുന്ന ശക്തമായ സമ്മർദ്ദത്തെ എറ്റേർണല്‍ മറികടന്നു.
ജനുവരിയിലും മാർച്ചിലുമായി ആർ ബി ഐ റെപ്പോ നിരക്ക് കാൽ ശതമാനം വീതം കുറച്ചപ്പോൾ വിവിധ ബാങ്കുകൾ ഭവനവായ്പയുടെ പലിശ നിരക്ക് 0.6 ശതമാനം വരെ വരെ വെട്ടി കുറച്ചിരുന്നു.
കമ്പനിയുടെ അടിസ്ഥാന ഘടകങ്ങൾ മികച്ചതല്ലെങ്കിൽ പ്രൊമോട്ടർമാർ ഓഹരികൾ പണയപ്പെടുത്തുന്നത് നിക്ഷേപകർക്കിടയിൽ ആശങ്കക്ക് വഴി വെക്കാറുണ്ട്,
ഈ വർഷം ഇതുവരെ 36 ശതമാനം ഇടിവാണ് സ്വിഗ്ഗിയുടെ ഓഹരി വിലയിൽ ഉണ്ടായത്. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 14 ശതമാനം ഉയർന്നു.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ വൊഡാഫോണ്‍ ഐഡിയ 7166.1 കോടി രൂപ നഷ്ടമാണ് നേരിട്ടത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 7674.59 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം.
നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഈ ഐപിഒയ്ക്ക് ലഭിച്ചത്. 53.78 മടങ്ങാണ് ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
വിലയിലെ അസാധാരണമായ ചാഞ്ചാട്ടം നമ്മുടെ വൈദ്യുതി ഉല്‍പ്പാദനവും പ്രസരണവും വിതരണവും ഉള്‍പ്പെട്ട സംവിധാനം നേരിടുന്ന ആഴമേറിയ വെല്ലുവിളികളെയാണ് തുറന്നുകാട്ടുന്നത്.
ഡോളറിന്റെ ആധിപത്യം ദുര്‍ബലമാകുന്ന സാഹചര്യത്തിലേക്ക് എത്തിക്കാവുന്ന ഒന്നിലേറെ ഘടകങ്ങളാണ് നിലനില്‍ക്കുന്നത്.